കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast
ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ പാഠമാണ്.
രാജാവിന്റെ മനസ്സ് മാറ്റാൻ ആ ചെറിയ നാണയത്തിന് കഴിഞ്ഞോ?കഥ കേൾക്കാം കുട്ടിക്കഥകൾ പോഡ്‌കാസ്റ്റിൽ. 🎧
🎙️ Host: Shina Ranjith
🎧 Producer: RJ Achoo
വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️
കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പും.ആ കുറിപ്പിൽ എന്തായിരുന്നു? രാജാവ് നൽകിയ വാക്ക് വൃദ്ധന്റെ ജീവിതത്തെ എങ്ങനെ മാറ്റി?ഒരു ചെറിയ കഥയിലൂടെ പ്രതീക്ഷ, സ്വന്തം ശക്തി, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു മനോഹരമായ അനുഭവം.🎧 കേൾക്കാം Kuttikkadhakal Story Podcast — കുട്ടികൾക്കായി കഥയും കൗതുകവും ഒരു നല്ല പാഠവും.
കഥ: സന്തോഷ് വള്ളിക്കോട് | അവതരിപ്പിക്കുന്നത്: ഷൈന രഞ്ജിത്ത് | നിർമ്മാണം : ആർ ജെ അച്ചൂ
നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories
ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ…
അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചു. വർഷങ്ങൾക്കുശേഷം രാജേഷ് മാഷിനോട് ചോദിച്ചു: “അന്ന് വാച്ച് മോഷ്ടിച്ചത് ഞാനാണെന്ന് സാറിന് ഓർമ്മയില്ലേ?” മാഷിന്റെ മറുപടി കേൾക്കുമ്പോൾ ഒരു നിമിഷം നമ്മളും നിശബ്ദരാകും… ❤️
ഒരു കുട്ടിയുടെ ഒരു തെറ്റുകൊണ്ട് അവനെ ജീവിതകാലം മുഴുവൻ ‘കള്ളൻ’ എന്ന് മുദ്രകുത്താതിരുന്ന ആ അധ്യാപകന്റെ മനസ്സാണ് ഈ കഥയുടെ യഥാർഥ പാഠം. ഒരു നല്ല അധ്യാപകൻ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
🎙️ അവതരണം: ഷൈന രഞ്ജിത്ത്
🎧 ശബ്ദ മിശ്രണം: സുന്ദരസ് നായർ
ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories
ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. ഇനി പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയും വേണ്ട.അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാം എന്ന് വെച്ചു.
കേൾക്കൂ കുട്ടിക്കഥകൾ ..
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം : സുന്ദർ എസ്
ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories
നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി.
ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ
സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് നിർമ്മാണം : ആർ ജെ അച്ചൂ
യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories
സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ..
തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ മാതൃഭൂമി പോഡ്‌കാസ്റ്റിൽ .
സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്
ശബ്ദ മിശ്രണം : സുന്ദർ എസ് നായർ
നിർമ്മാണം : ആർ ജെ അച്ചൂ
കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast
പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു.
സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ രഞ്ജിത്ത്. ശബ്ദമിശ്രണം സുന്ദർ എസ് നായർ
Content Highlights:
The story illustrates the consequences of extreme greed., Highlights the importance of fair value and honesty in transactions., A lesson on how over-bargaining can lead to losing valuable opportunities., Features a thought-provoking conversation between a merchant and a customer.
ക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast
ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ ..
കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ
Content Highlights:The importance of patience in achieving long-term goals. Consequences of impulsive actions versus strategic planning. Leadership wisdom from the character Shugan. Moral lessons for children and adults alike.
മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast
ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർക്കൊരു കുസൃതി തോന്നി. പാടത്തു നിന്നും മൂന്ന് ആടുകളെ അവർ പിടികൂടി…
കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം : സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ
Features an entertaining narrative about three mischievous boys and their prank. High-quality production by Santhosh Vallikkode and Shina Ranjith. Immersive audio experience suitable for children and families. Part of a specialized Malayalam storytelling podcast series.
പട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast
പണ്ഡിതനായ ഉപഗുപ്തന്‍ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത് അതുവഴി വന്ന ഒരു യാത്രക്കാരന്‍ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു സ്വാമി ഞാന്‍ ദൂരെ ഒരു സ്ഥലത്തുനിന്നും വരികയാണ് എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത് അവിടെയുള്ളവരുടെ സ്വഭാവം എങ്ങനയാ ഇത് കേട്ട് ഉപഗുപ്തന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു. കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.
മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast
ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.
യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast
ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന്‍ വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.
ഒരു പിതാവിന്റെ രണ്ടു മക്കള്‍ | കുട്ടിക്കഥകള്‍ | Podcast
ഒരിടത്ത് രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍ രണ്ടാമന്‍ വളരെ നല്ല സ്വഭാവക്കാരനാണ്. രണ്ട് സഹോദരന്മാരുടെയും ജീവിതം കണ്ട് ചിലര്‍ക്ക് അത്ഭുതമായി. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.
മരച്ചില്ലയിലെ തത്ത| കുട്ടിക്കഥകള്‍| Podcast
ഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു തന്റെ പൂന്തോട്ടത്തിന്റെ ഒരു ഭാഗത്ത് അവയെ വളര്‍ത്താനും പരിശീലിപ്പിക്കാനുമായി ഒരാളെ നിയമിക്കുകയും ചെയ്തു.... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.
സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast
ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍
തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast
കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജ്ഞാനദത്തന്റെ ശിക്ഷണത്തില്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ മിടുക്കരും പ്രശസ്തരുമാണ്. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍
കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast
നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്‍. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെങ്കിലും നരേന്ദ്രന്‍ നിരാശനാണ്. ഒരിക്കല്‍ അദ്ദേഹം ഒരു സ്വാമിയെ കാണാന്‍ ഇടയായി. തന്റെ മനസ്സിലുള്ള നിരാശ നരേന്ദ്രന്‍ സ്വാമിയോട് പറഞ്ഞു. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍
പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast
പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast
ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ. പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിരുന്ന മാര്‍ബിള്‍ പടവ് തന്റെ മുകളില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പ്രതിമയോട് ചോദിച്ചു.| കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍
രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast
ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്.
യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast
വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast
പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡിന്റെ റോളിലാണ്. തീവണ്ടി ഓടുമ്പോൾ ഏറ്റവും പിന്നിലായി അവൻ തന്റെ മുന്നിലുള്ളവന്റെ ഷർട്ടിൽ പിടിച്ച് ഒരു തുണിയും വീശി തീവണ്ടിയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കും. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. കഥ: സന്തോഷ് വള്ളിക്കോട്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി.ബി.എസ്.
ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast
ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
കയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast
ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക്ഷേത്രങ്ങളിലേക്ക് ഒരു തീർത്ഥയാത്ര നടത്താൻ തീരുമാനിച്ചു". ശരി നിങ്ങൾ പൊയ്ക്കോളൂ എന്ന് സമ്മതിച്ച ഗുരു, ശിഷ്യന്മാരോട് ഒരു നിമിഷം നിൽക്കാൻ ആവശ്യപ്പെടുകയും ആശ്രമവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് കുറെ പാവക്ക പറിച്ചെടുക്കുകയും ചെയ്തു. അത് ഓരോ ശിഷ്യനും നൽകിയിട്ട് അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഏത് ക്ഷേത്രത്തിൽ പോയാലും ഇത് കയ്യിൽ ഉണ്ടാവണം. തിരിച്ചുവരുമ്പോൾ കൊണ്ടുവരികയും വേണം".ഗുരു പറഞ്ഞത് സമ്മതിച്ച് ശിഷ്യന്മാർ യാത്രയായി. കേൾക്കാം കുട്ടിക്കഥകൾ. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST
കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറിയാൻ ആശ്രമത്തിലെത്തി.കേൾക്കാം കുട്ടിക്കഥകൾ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ:അനന്യലക്ഷ്മി ബി.എസ്.
അറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast
പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.
വ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast
വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
മരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast
വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
ഞണ്ടമ്മയും കുട്ടിയും | കുട്ടിക്കഥകള്‍
ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കുറ്റവും ശിക്ഷയും | കുട്ടിക്കഥകള്‍ | Malayalam Bedtime Stories
ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
പതിനേഴ് ഒട്ടകങ്ങള്‍ | കുട്ടിക്കഥകള്‍ | Malayam Kids Stories Podcast
ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കടയിലെ ബോര്‍ഡ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പാപത്തിന്റെ ഫലം ആര്‍ക്ക് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഉപദേശങ്ങളുടെ അര്‍ഥം | കുട്ടിക്കഥകള്‍ | Malyalam kids stories Podcast
ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു. ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഒന്നിനും കൊള്ളാത്ത ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു: ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
മരംവെട്ട് മത്സരം | കുട്ടിക്കഥകള്‍ | Malayalam kids stories podcast
കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മരംമുറിക്കുന്ന ആളാണ് വിജയി. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
മനസിലെ മാലിന്യം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു. സ്വാമി കുറെ കാലമായി പല പ്രശ്‌നങ്ങളും എന്റെ മനസിലെ അലട്ടുന്നുണ്ട്. മനസ് ശാന്തമാക്കാനുള്ള ഉപദേശം അങ്ങ് തരുമോ? സന്തോഷ് വള്ളിക്കോട് എഴുതിയ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
പ്രയോജനപ്പെടാത്ത സമ്പത്ത് | കുട്ടിക്കഥകള്‍ | Malayalam Bedtime Stories Podcast
വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്‌നവുമൊക്കെ അങ്ങനെ അദ്ദേഹം സമ്പാദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
അറിവു നിറച്ച കുടം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. പണ്ഡിതന്‍ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കള്ളനെ കിട്ടി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന്‍ ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ ഒട്ടകങ്ങളുടെ പുറത്തും. പണ്ഡിതന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്